കുമിഞ്ഞുകൂടുന്ന മാലിന്യമാണ് സമൂഹം നേരിടുന്ന പ്രതിസന്ധി പ്രൊഫ : കെ.എ. സരള
കലക്ടറേറ്റും പരിസരവും ശുചീകരിച്ചു മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കളക്ടറേറ്റും പരിസരവും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ഡപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പു മേധാവികൾ, ജീവനക്കാര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ശുചീകരണ പരിപാടി മാതൃകാപരമായിരുന്നു. രാവിലെ നടന്ന ശുചിത്വ സന്ദേശ യാത്രയുടെ ഭാഗമായായിരുന്നു ശുചീകരണവും നടന്നത്. കുമിഞ്ഞുകൂടുന്ന മാലിന്യമാണ് സമൂഹം നേരിടുന്ന പ്രതിസന്ധിയെന്നും മാലിന്യത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ് ആധുനിക സമൂഹത്തിലെ പുതുതലമുറയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ : കെ.എ. സരള അഭിപ്രായപ്പെട്ടു. കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് ചേര്‍ന്ന മഴയെത്തും മുമ്പെ പരിപാടിയും ശുചിത്വ സന്ദേശ റാലിയുടെ സമാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡണ്ട്.
മഴക്കാല ശുചീകരണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ മഴയെത്തുംമുമ്പെ പരിപാടി ഇന്ന് (മെയ് 17) നടക്കും. രാവിലെ 10 മണിക്ക് ടൗണ്‍ സ്ക്വയര്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ശുചിത്വ സന്ദേശ റാലി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രോഫ: കെ.എ. സരള ഉദ്ഘാടനം ചെയ്യും. റാലി കാല്‍ടെക്സ് ജംഗ്ഷന്‍ വഴി കലക്ടറേറ്റില്‍ സമാപിക്കും. ജില്ലയിലെ മുഴുവന്‍ ഓഫീസുകളും ഓഫീസ് പരിസരങ്ങളും ഉച്ചക്ക് 2 മണിമുതല്‍ ജീവനക്കാരുടെ സഹകരണത്തോടെ ശുചീകരിക്കുന്നതാണ്.
കേരള സര്‍ക്കാര്‍ മത്സ്യ വകുപ്പ് , മത്സ്യ കര്‍ഷക വികസന ഏജന്‍സി കണ്ണൂര്‍, സാഫ് , നെല്ലും ചെമ്മീനും കര്‍ഷക സംഗമവും സബ്സിഡി വിതരണവും തീര മൈത്രി ധനസഹായ വിതരണവും കണ്ണൂര്‍ പോലീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഫീഷറീസ് , എക്സൈസ് & പോര്‍ട്ട് വകുപ്പ് മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 2011-12 വര്‍ഷത്തെ വികസന ഫണ്ടിന്റെ 76.71 ശതമാനം ചെലവഴിച്ചതായി ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത് ആസൂത്രണ സമിതിയില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രോഫ. കെ.എ. സരളയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ. നാരായണന്‍, എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ വിവിധ തദ്ദേശ ഭരണ സ്ഥാപന പ്രോജക്ടുകളുടെ പുരോഗതി വിലയിരുത്തി.
പ്രകൃതി ക്ഷോഭം മൂലമുള്ള ദുരന്തത്തിന് ഇരയാകുന്നവര്‍ക്ക് ധനസഹായം എത്രയും പെട്ടെന്ന് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത് അടിയന്തിര നടപടിയായി കാണുമെന്നും ഗ്രാമ വികസന-പബ്ലിക് റിലേഷന്‍സ് വകുപ്പുമന്ത്രി കെ.സി. ജോസഫ് പ്രസ്താവിച്ചു. ജില്ലയില്‍ കഴിഞ്ഞ മാസം മലയോര മേഖലയിലുണ്ടായ കൊടുങ്കാറ്റില്‍ കൃഷിയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണം നടുവില്‍ പഞ്ചായത്ത് ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ആരംഭിക്കാനിരിക്കെ ആരോഗ്യ വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും ജില്ലയുടെ ചുമതലകൂടിയുള്ള ഗ്രാമ വികസന-പബ്ലിക് റിലേഷന്‍സ് വകുപ്പുമന്ത്രി കെ.സി. ജോസഫ് കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഭക്തജനങ്ങള്‍ തിങ്ങിക്കൂടുന്നതിനാല്‍ ആവശ്യമായ വൈദ്യസഹായത്തിനും ജലലഭ്യതക്കും ഇപ്പോള്‍ തന്നെ നടപടിയാരംഭിക്കണമെന്ന് മന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ കാലവര്‍ഷ മുന്‍കരുതല്‍ സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീര്‍ത്തടങ്ങളുടെ വികസനവും സംരക്ഷണവും പരിസ്ഥിതി സേവനവും ഭാവിയുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ഗ്രാമ വികസന-ആസൂത്രണ-പബ്ലിക് റിലേഷന്‍സ് വകുപ്പുമന്ത്രി കെ.സി. ജോസഫ് പ്രസ്താവിച്ചു. കുടിവെള്ളക്ഷാമവും വരള്‍ച്ചയും നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുകൂടി വ്യാപിച്ചിരിക്കുകയാണ്. മഴവെള്ള സമ്പത്ത് സംഭരിക്കപ്പെടാതെ കടലിലേക്കൊഴുകുന്നു. ഇത് മഴക്കാലം കഴിഞ്ഞാല്‍ ജലദൗര്‍ലഭ്യമുണ്ടാക്കുകയാണ്. എടവപ്പാതിയും തുലാവര്‍ഷവും കൃത്യമായി ലഭിക്കുകയും നീര്‍ത്തട സംരക്ഷണം ഉറപ്പാക്കുകയും ചെയ്താല്‍ ഭാവിയില്‍ ജലസമ്പത്ത് സംബന്ധിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാതല സ്കൂള്‍ മേള മെയ് 10ന് രാവിലെ കണ്ണൂര്‍ ടൗണ്‍ സ്ക്വയറിന് സമീപം ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി. നൂറുദ്ദീന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേളയില്‍ ഖാദി ബോര്‍ഡ് യൂണിറ്റുകളുടെ സ്കൂള്‍ബാഗ്, നോട്ട്ബുക്ക്, യൂണിഫോം, കുടകള്‍ എന്നിവ വിപണനത്തിനുണ്ടാകും